കോഴിക്കോട് കോർപ്പറേഷന്റെ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം. വിനുവിനെ രംഗത്തിറക്കാൻ യുഡിഎഫ് നേത്യത്വം. ബുധനാഴ്ച്ചയാകും യുഡിഎഫിന്റെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുക. വി.എം. വിനുവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസും വിദ്യാ ബാലകൃഷ്ണനും മല്‍സരിക്കാനുള്ള സാധ്യത മങ്ങി.
പാറോപ്പടിയോ ചേവായൂരോ മല്‍സരിപ്പിക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ച വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് സമ്മതിച്ചത്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.